Saturday, February 2, 2013

ഒരു പെണ്‍കുട്ടിയും മനസ്സാക്ഷി വിറ്റ്‌ ജീവിക്കുന്ന സമൂഹവും

സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആത്മനൊമ്പരം നിറഞ്ഞ വാക്കുകള്‍ അന്തസ്സ് വിറ്റ്  ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വലിയ കാര്യം ഒന്നും ആകാന്‍ വഴിയില്ല

ഒരു വേശ്യ ക്ക്  അന്തസ്സായി ജീവിക്കുന്ന ഒരു സ്ത്രീയുടെ ഭീതികള്‍ മനസ്സിലാകാത്തത് അവര്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതങ്ങള്‍ അത്രമേല്‍ വ്യത്യസ്തങ്ങള്‍ ആയതു കൊണ്ട് തന്നെ ആണ്

സിപിഎം നെതിരെ എന്തെങ്കിലും ചെറിയ വാര്‍ത്ത കിട്ടിയാല്‍ ഉറഞ്ഞുതുള്ളുന്ന പല ബ്ലോഗ്ഗര്‍ സിന്കങ്ങളും രണ്ടു ദിവസമായി മൌനത്തിലാണല്ലോ . സിപിഎം നെതിരെ ബ്ലോഗ്ഗരുതെന്നല്ല ആത്മരോഷം എല്ലാ അനീതികല്‍ക്കെതിരെയും ഒരേ പോലെ ഉണ്ടാകണം ഇല്ലെങ്കില്‍ അതിനു മറ്റൊരു പേരാണ് പറയുക
എറികോ മല ടെസ്ട എന്ന അനാര്കിസ്റ്റ് നേതാവിന്റെ സുപ്രസിദ്ധമായ ഒരു നിര്‍വചനം ഉണ്ട് അനാര്‍ക്കിസത്തെ ക്കുറിച്ച് "It is a state of mental revolt against social injustice" എന്ന് .അല്ലാതെ അത് ജാഡ കാട്ടലോ പക്ഷം പിടിക്കാലോ അല്ല
ഒരു പെണ്‍കുട്ടി "നാല്പതു ദിവസം ഞാന്‍ അനുഭവിച്ച വേദനകള്‍ അവര്‍ക്കറിയില്ല" എന്ന് കണ്ണീരോടെ ഒരു "സമൂഹത്തോട്' വിളിച്ചു പറയുമ്പോള്‍ മൌനത്ത്തിന്ടെ ഗൂഡാലോചനയില്‍ സത്യം മുങ്ങിമരിക്കും എന്ന് കരുതുന്ന ആണും പെണ്ണും കേട്ട ഒരു സമൂഹത്തിനെ എന്ത് പറഞ്ഞാല്‍ തീരും
ഒരു മുഖ്യമന്ത്രി അതും "മനസ്സാക്ഷി"യെക്കുറിച്ച് അവസരം ലഭ്ക്കുംബോലോക്കെ അഭിനയിച്ചു തകര്‍ക്കുന്ന ഒരു മനുഷ്യന്‍ പ്രേക്ഷകരോട് പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം തീര്‍പ്പാക്കിയ കാര്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് "വേദനാജനകമാണ്" എന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയുടെ ഹതഭാഗ്യനായ പിതാവ് "എന്റെ കുഞ്ഞിനെ പത്തുനാല്പതു പേര്‍ നശിപ്പിച്ചു നാമവസേഷമാക്കിയത്തില്‍ എനിക്കുള്ള വേദന കാര്യമല്ലേ" ചോദിക്കുമ്പോള്‍ ഈ മനുഷ്യന്‍ എന്ത് ഉത്തരമാണ് നല്‍കാന്‍ ഉള്ളത് .എടൊ തന്റെ മകള്‍ക്കാന്  ഇത് സംഭവിച്ച്ചതെങ്കില്‍ താന്‍ ഇത് പറയുമോ? എന്ന ചോദ്യം ഉയര്ത്തെണ്ടത് പൊതു സമൂഹത്തിലെ (അഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ) പെണ്മക്കള്‍ ഉള്ള ഓരോ പിതാവിന്റെയും മാതാവിന്ടെയും കടമയാണ്

ഈ പെണ്‍കുട്ടി വര്‍ഷങ്ങളായി പറയുന്ന സത്യം ,ഇരയുടെ വാക്കുകള്‍ മാത്രം മതി കേസ് എടുക്കാന്‍ എന്ന സുപ്രീം കോടതി വിധി നില നില്‍ക്കെ അട്ടിമറിക്കാന്‍ ആരൊക്കെ കൂട്ട് നിന്ന് എന്നത് കേരളം കണ്ണ് തുറന്നു കാണണം. നായനാര്‍ ഗവന്മേന്റ്റ്  ഈ ആഭാസനെ രക്ഷിക്കാന്‍ കൂട്ട് നിന്ന് എന്ന് അന്നേ തെളിഞ്ഞതാണ് .അതിനു അച്ച്ചാരവും വാങ്ങിക്കാനും അല്ലെങ്കിലും "ഒളിവില്‍ താമസിച്ചപ്പോള്‍ പലയിടത്തും ഞങ്ങള്‍ക്ക് ചേക്ക ഉണ്ടായിരുന്നു എന്ന് അഭിമാനത്തോടെ വെളിപ്പെടുത്തിയ നായനാര്‍ക്കു ഒരു പെണ്ണി ന്ടെ മാനത്ത്തിന്ടെ വില എവിടുന്നു മനസ്സിലാകാന്‍. എന്ത് സംഭവം നടന്നാലും അതില്‍ നിന്നും "പാര്‍ടിക്ക് എന്ത് ലാഭം കിട്ടും" എന്ന് മാത്രം ചിന്തിച്ചു ശീലി ചവര്‍ക്ക്  ലാഭം ഉണ്ടായിട്ടുണ്ടാകും

ഇരു മുന്നണികളും സ്ത്രീയുടെ മാനം എന്ന കാര്യത്തില്‍ ഒരേ നിലപാടാണ് എന്നത് കണ്ണുള്ള എല്ലാ മനുഷ്യരുടെയും മുന്നില്‍ പലവട്ടം തെളിഞ്ഞിട്ടുണ്ട്. ഇടതു മുന്നണി വി എസ അച്ചുതാനന്തനെ നിസ്സഹായനാക്കി ഇതേ പോലെ കുറ്റവാളിയായ (അവിടെ കൂട്ടിക്കൊടുപ്പയിരുന്നു എന്ന വ്യത്യാസം ഉണ്ട്) ടി പി ദാസന്‍ എന്ന തീപ്പൊരി വിപ്ലവകാരിയെ സ്പോര്‍ട്സ് കൌണ്‍സിലില്‍ അവരോധിച്ച്ചതും സ്വന്തം സഖാക്കളെ വ്യഭിച്ചരിച്ച കണ്ണൂര്‍ വിലാസം പെണ്ണ് പിടിയനെ മാസക്കന്ക്കില്‍ സംരക്ഷിച്ചതും ഒക്കെ നാം കണ്ടതാണ് .മൂന്നാം കിട "തോട്ടീ ചാടികള്‍ " ചെയ്യുന്ന കൃത്യം ചെയ്ത പി ജെ ജോസഫിനെ ആണ് സഖാവ് വി എസ പോലും ന്യായീകരിച്ച്ചു എന്നത് നമ്മള്‍ മറക്കരുത്

വലതു മുന്നണി പിന്നെ പെണ്ണ് വിഷയത്തില്‍ ഡോക്ടരേറ്റ് ഉള്ള "പ്രമുഖന്മാരുടെ" കൂടാരമാണല്ലോ? ഇന്നലത്തെ വാര്‍ത്തയില്‍ ഒരു മന്ത്രി ,ആര്യാടന്‍ വീറോടെ "ബാജിയണ്ണനു  "
വേണ്ടി വാദിക്കുന്നത് കണ്ടപ്പോള്‍ പഴയ ഒരു ദൃശ്യം ഓര്‍മയില്‍ വന്നു
പണ്ട് ഫീസ് കൊടുക്കാന്‍ പണം ഇല്ലാതെ നിസ്സഹായ ആയ 'രജനി' എന്ന കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ അവളെ കുറിച്ചു വൃത്തി കെട്ട ഒരു കമന്റു പാസ്സാക്കി "വിടന്റെ" ചിരി ചിരിക്കുന്ന ഒരു മൃഗത്തിന്റെ മുഖം. അന്നത്തിനു ഇതേ ച്ചായ ആയിരുന്നു

ഞാന്‍ ഇതെഴുതുമ്പോള്‍ "ബാജി അണ്ണ ന്ടെ " കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരും പുതിയ കഥകള്‍ മെനയുന്ന തിരക്കിലാണ് .സത്യം ചിലപ്പോള്‍ വീണ്ടും കുഴിച്ചു മൂടപ്പെട്ടെക്കാം .പക്ഷെ അന്ന് ഈ പെണ്കുട്ടിയെ അപഹാസയയാക്കി വിധി പുറപ്പെടുവിച്ച ഗഫൂര്‍ക്കാ ദോസ്ത്  നരകിച്ചു പുഴുത്തു ചത്തത് "ദൈവം ഇവനെ ഒന്നും വെറുതെ വിടില്ല" എന്ന ഒരു ചെറിയ ആശ ബാക്കിയാക്കുന്നു

ഇവരൊക്കെ ഇങ്ങനെ ആയി പ്പോകുന്നതിനു ഒരു കാരണം ഒരു പക്ഷെ അവര്‍ക്ക് പരിചയം ഉള്ള സ്ത്രീകള്‍ ഒക്കെ അങ്ങനെ ഉള്ളവര്‍ ആയിരിക്കും എന്നുള്ളതാണ് എന്നാണ് തോന്നുന്നത്.അതാണ്‌ അവര്‍ എല്ലാ സ്ത്രീകലെക്കുരിച്സും അങ്ങനെ ചിന്തിക്കുന്നതും പെരുമാറുന്നതും 

To the swine all things become swinish

ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം,അതൊരു പക്ഷെ അന്ന് കോണ്ഗ്രസ് രാഷ്ട്രീയത്തെ" ക്കുരിച്ച്ചു എഴുതിയതാണ് എങ്കില്‍ക്കൂടി എല്ലാപേര്‍ക്കും ഇന്നത്തെ നിലയില്‍ യോജിക്കുന്ന ഒരു മഹാ കൃതിയുടെ മുന്നില്‍ ശിരസ്സു നമിക്കാതെ വയ്യ
ഓ വി വിജയന്‍റെ "ധര്‍മപുരാണം"

No comments:

Post a Comment